എനിക്കു ഹൃദയമില്ലല്ലോ !

പ്രതിഭാശാലിയായ സി. വി. കുഞ്ഞുരാമന്‍ നേരന്പോക്കുകള്‍ പറയുന്നതില്‍ വിദഗ്ദ്ധനായിരുന്നു. ചിലര്‍ക്ക് എഴുതുന്പോള്‍ ഹാസ്യോക്തികള്‍ നിര്‍വഹിക്കാന്‍ അറിയാം. എന്നാല്‍ സംഭാഷണം നടത്തുന്പോള്‍ അവര്‍ തികഞ്ഞ അരസികത്വം കാണിക്കും. സംഭാഷണവേളകളില്‍ ശ്രോതാക്കളെ ചിരിപ്പിക്കുന്നവര്‍ എഴുതാന്‍ പേനയെടുത്താല്‍ വായനക്കാരുടെ ഗതികേടായിത്തീരും. ഓരോ വാക്യവും ശുഷ്ക്കമായിരിക്കും അവരുടെ. എന്നാല്‍ സി. വി. കുഞ്ഞുരാമന്‍ സംഭാഷണം നടത്തുന്ന വേളകളിലും എഴുതുന്ന സന്ദര്‍ഭങ്ങളിലും നര്‍മ്മബോധം കാണിച്ചിരുന്നു. മൈക്ക് ഇല്ലാത്ത കാലം. പത്രക്കാര്‍ മഹാസമുദ്രം എന്നു പറയാറുള്ളതുപോലെ പരന്ന ജനാവലി. അവരെ നോക്കിക്കൊണ്ട് അദ്ദേഹം പ്രസംഗിക്കും. ഓരോ വാക്യത്തിലും നര്‍മ്മത്തിന്‍റെ ശോഭ കാണും. ആളുകള്‍ പൊട്ടിച്ചിരിക്കും. സി. വി. കുഞ്ഞുരാമന്‍റെ പ്രസ്താവനകള്‍ പലതും പഴഞ്ചൊല്ലുകള്‍ പോലെ ആയിട്ടുണ്ട്. അഭിപ്രായം ഇരുന്പുലക്കയല്ല എന്നത് ഒരുദാഹരണം. ആരോ ഹൃദയസ്തംഭനത്താല്‍ മരിച്ചുവെന്നു കേട്ടപ്പോള്‍ സി. വി. കുഞ്ഞുരാമന്‍ പറഞ്ഞത്രേ. എനിക്ക് ഹൃദയസ്തംഭനം വരില്ല. എന്താണ് അതിനു ഹേതുവെന്നു കേട്ടുനിന്നയാള്‍ ചോദിച്ചപ്പോള്‍ ഹൃദയമില്ലല്ലോ എന്നായിരുന്നു മുറുപടി.

മറുതാപ്പുര


എഴുത്തും വായനയും കുലത്തൊഴിലാക്കിയ സി. വി. യ്ക്ക് ഒരു എഴുത്തുപുരയുണ്ടായിരുന്നു. മറുതാപ്പുര. സി. വി. യുടെ തറവാടായ മയ്യനാട് പാട്ടത്തില്‍ വീടിന്‍റെ തെക്കുവശത്തായിരുന്നു. മരിച്ചു മണ്‍മറഞ്ഞാല്‍ മറുതയാകുമെന്നും ആ മറുതയെ ഒരു മണ്‍കലത്തില്‍ ആവാഹിച്ച് ഭൂമിയില്‍ കുഴിച്ചിടുമെന്നുമാണു വിശ്വാസം. സി. വി യുടെ മറുതാപ്പുര ഇങ്ങനെ കുഴിച്ചിടുന്ന സ്ഥലത്തായിരുന്നു സ്ഥിതി ചെയ്തത്. ഭാവനാ സന്പന്നനായ സി. വി. പകല്‍ സമയം മുഴുവനും ചിലവഴിച്ചത് ഇവിടെയാണ്. ഇവിടെയിരുന്നാണ് സമൂഹത്തെ ഒരിടത്തും പിടിച്ചിരിക്കാന്‍ അനുവദിക്കാതെ സി. വി. ബുദ്ധിയും യുക്തിയും ഉപയോഗിച്ചത്. മറുതാപ്പുരയില്‍ ഒരു ഊഞ്ഞാല്‍കട്ടിലുമുണ്ടായിരുന്നു. വെററയും പാക്കും ഇടിച്ചു മുറുക്കി, അല്പസ്വല്പം സേവയും നടത്തി ഈ ആട്ടുകട്ടിലിലിരുന്ന് സി. വി. ആടുമായിരുന്നത്രേ. ഒരു മുറിയും തളവുമുള്ള ആ കൊച്ചു തെക്കേതിന് പഴമയുടെ പവിത്രതയും ആകര്‍ഷണീയതയും ഗാംഭീര്യവുമുണ്ടായിരുന്നു.
     
      Next Page  
     
Masthead of Kerala Kaumudi | Message from President of India | First Press Interview in Malayalam
 
   

This site is best viewed with Internet Explorer 5.0 / Netscape Navigator 4.5 or above at 800x600 pixels resolution