അവര്‍ണ്ണനും സവര്‍ണ്ണനും

അവര്‍ണ്ണന്‍റെയും സവര്‍ണ്ണന്‍റേയും ഉല്പത്തി കഥ സി. വി. പറഞ്ഞപ്രകാരം : മന്വന്തരങ്ങള്‍ക്കും മുന്‍പ്. അതായത് മനുഷ്യരാശിയുടെ തുടക്കത്തില്‍, അവണ്ണനും സവണ്ണനുമുണ്ടായിരുന്നു. വണ്ണമില്ലാത്തവനും വണ്ണമുള്ളവനും. ചുരുക്കി പറഞ്ഞാല്‍, നല്ലപോലെ ഭക്ഷണം കഴിക്കാത്തവനും നല്ല പോലെ ഭക്ഷണം കഴിക്കുന്നവനും എന്നൊരു വേര്‍തിരിവുണ്ടായിരുന്നു. ഈ വക വിഷയമെല്ലാം പനയോലയില്‍ എഴുതുകയായിരുന്നു ഒരു കണ്ണിമ്മ ചിമ്മാതെ ജനാര്‍ദ്ദനന്‍ നായര്‍. പഴയ കാലമല്ലേ, ഇന്നത്തെപ്പോലെ വൈദ്യുതി പ്രകാശമില്ല, പേനയാണെങ്കില്‍ ഓരോ തവണയും മഷിക്കുപ്പിയില്‍ മുക്കി എഴുതണം. ഇങ്ങനെ എഴുതുന്പോള്‍ അറിയാതെ സവണ്ണന്‍റേയും അവണ്ണന്‍റേയും 'ണ്ണ' യുടെ മുകളില്‍ ഒരു തുളളി മഷി വന്നു വീണു! അങ്ങനെ അവര്‍ണ്ണനെയും സവര്‍ണ്ണനെയും സൃഷ്ടിച്ചു.
 
ഒരു രസശകലം
 
 



ബോട്ടില്‍ വച്ച് ഒരു ബ്രാഹ്മണന്‍ ഒരു കുത്തു മൂക്കുപൊടി എടുത്തുവലിച്ചു ചൊടിയോടെ ; 'ആരിരുന്നാലും ഉള്ളൂരുതന്നെ മഹാകവി'; തിരുമുല്പാട് (വെററിലയില്‍ ചുണ്ണാന്പു തേയ്ക്കുന്നതു നിറുത്തിയിട്ട് ) 'അപ്പോള്‍ കൊച്ചുണ്ണിത്തന്പുരാനോ?,' നായര്‍ (ഇടതുകൈകൊണ്ടു തലമുടി തലോടിക്കൊണ്ട്) വള്ളത്തോള്‍ ഉള്ളപ്പോള്‍ മററാര്‍ക്കും കിട്ടില്ല ഈഴവന്‍ (സിഗറററ് വായില്‍ നിന്ന് എടുത്ത്) 'ഞങ്ങള്‍ ഒരിക്കലും സമ്മതിക്കില്ല. കുമാരനാശാന്‍ തന്നെ മഹാകവി;' സുറിയാനിക്കാരന്‍ (ദേഷ്യപ്പെട്ടുകൊണ്ട്) 'ആരെല്ലാം എന്തെല്ലാം പറഞ്ഞാലും വേണ്ടില്ല ചെറിയാന്‍ മാപ്പിള തന്നെ ഇന്നത്തെകവി;' സന്ന്യാസി (പുഞ്ചിരിതൂകിക്കൊണ്ട്) 'ഇന്നുതന്നെ ജാതിയില്ലെന്നായാലോ ?' സരസ്വതീദേവി ഏതു ജിഹ്വയിലും സ്വച്ഛന്ദം കളിയാടിക്കൊണ്ടിരിക്കുന്ന സ്ഥിതിക്കു സാഹിത്യനഭോമണ്ഡലത്തില്‍ ജാതിപ്പിശാചിന് ഒട്ടും തന്നെ സ്ഥാനം കൊടുത്തുകൂടാത്തതാണ്. എങ്കിലും രാജ്യതന്ത്രങ്ങളിലെന്നപോലെ തന്നെ കാവ്യത്തിലും ഇപ്പോള്‍ വര്‍ണത്തിനാണു പ്രാധാന്യം.

 
     
  Previous Page  
Masthead of Kerala Kaumudi | Message from President of India | First Press Interview in Malayalam
 
   

This site is best viewed with Internet Explorer 5.0 / Netscape Navigator 4.5 or above at 800x600 pixels resolution